Tuesday, July 16, 2013

നഷ്ടപ്രണയം

നിലാവിന്റെ ചൂട്ട് കൂട്ടുമായി
ചുട്ടുപൊള്ളിച്ച
ഇരുൾവീണ തീരാവഴിയിലിറ്റുപോലും
വിശ്രമിക്കാതെ വേച്ച് വേച്ച് ഞാൻ ചെന്നു

പരീക്ഷയ്ക്ക് തോൽക്കുമ്മെന്നുറപ്പുണ്ടായിട്ടും
ഉറക്കമിളച്ച് പഠിച്ച കുട്ടിയെപ്പോലെ
തിരസ്ക്കരിക്കപ്പെടുമ്മെന്നുറപ്പുള്ള-
യെൻ പ്രണയവുമായ്
അവൾക്ക് മുന്നിൽ ഞാൻ നിന്നു.

നിന്നെക്കുറിച്ചോർക്കുമ്പോളീ-
വലിയ പ്രപഞ്ചത്തിൽ
ഞാൻ തനിച്ചാവുന്നു.
ഇരുട്ടിൽ നക്ഷത്രങ്ങൾ എനിക്ക് ചുറ്റും പെയ്തിറങ്ങുന്നു
ഉൽക്കകൾ നെഞ്ചിലായിരം ഗർത്തങ്ങൾ തീർക്കുന്നു
ഭൂഗുരുത്വം നഷ്ടപ്പെട്ടൊര-
പ്പൂപ്പൻതാടി പോലെ ഞാൻ

(നഷ്ടപ്രണയം ചിന്തകളിൽ കലാപം പിടിപ്പിച്ച പോളിടെക്നിക് പഠനകാലത്തെഴുതിയത് പൊടിതട്ടിയെടുത്തത്)





No comments: