Tuesday, August 19, 2008

വര്‍ഷന്തരങ്ങള്‍




മഴയുടെ ബീജങ്ങളേറ്റുവാങ്ങി ഗര്‍ഭിണിയെപ്പൊലെ
പുഴ നിറഞ്ഞൊഴു
ന്നു
ഇന്നലെ വേനലാല്‍ മാനഭംഗപ്പെട്ട്‌
കണ്ണീര്‍ മാത്രമായൊഴുകിയ പുഴ
പ്ളാസ്റ്റിക്‌ കൊളനികള്‍ നെഞ്ഞിലുയരുമ്പൊള്‍
മണ്ണൊട്‌ ചേരാത്ത മലിന്യമാകു
ന്നു പുഴ
പണ്ടുപണ്ടെന്നു ചൊല്ലി തുടങ്ങുന്ന മുത്തശ്ശി കഥയിലെ
ഭൂതത്താന്‍ കോട്ടയാകും
പുഴ
ഒടുവില്‍, പിന്നെപ്പൊഴൊ
സംസ്കാരത്തിണ്റ്റെ നഷ്ടാവഷിഷ്ടങ്ങള്‍ തേടിയ്ത്തിയവര്‍ ചെന്നു പെട്ടത്‌
മോര്‍ചറിയിലെ ഇരുട്ട്മുറിയില്‍ പോസ്റ്റ്‌ മാര്‍ട്ടം ചെയ്തനാഥമക്കപ്പെട്ട
പഴകിയ പുഴയുടെ മൃതശരീത്തിനരികില്‍
നഷ്ടസ്വപ്നങ്ങളുടെ ചാരമൊഴുക്കാന്‍ ഞാന്‍ എത്തിപ്പെട്ടതും
ഇവിടെയായിരുന്നു
സ്വത്ത്‌,
വെട്ടിയൂം തമ്മില്‍ത്തല്ലിയും മത്സരിച്ചു കൈയടക്കിയൊടു
വില്‍
മക്കളാല്‍ അനാഥമക്കപ്പെട്ടൊരമ്മയെപ്പൊലെ പുഴ

No comments: